ഭാരതമാതയെക്കുറിച്ചു എല്ലാവരും പറഞ്ഞിരിക്കുന്നത് കൊണ്ട് വേണോ വേണ്ടയോ എന്ന് പലപ്രാവശ്യം ആലോചിച്ചു. ഓറോവില്ലയിലെ മരങ്ങൾക്കിടയിലൊളിച്ചോരു ഗസ്റ്റ്ഹൗസിന്റെ ബാൽക്കണിയിലിരുന്നു രാത്രിയുടെ നിശബ്ദതയിലേക്ക് നോക്കിയിരുന്നപ്പോൾ ഒറോബിന്ദോയുടെ സാവിത്രിയാണ് മനസ്സിലേക്ക് കടന്നുവന്നത്. തന്റെ പ്രിയതമനെ മരണത്തിൽ നിന്നും രക്ഷിക്കാൻ മരണത്തിന്റെ യജമാനനായ യമനോടൊപ്പം നടന്നു തോൽപ്പിച്ച പുരാണകഥയിലെ അനിതര സാധാരണയായ ഒരു സ്ത്രീയുടെ കഥയാണ് ഒറോബിന്ദോ തന്റെ തത്വശാസ്ത്രത്തിന്റെ സാരാംശമായി അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത്. സ്ത്രീ ശക്തിയുടെയും (കാളി) സമ്പത്തിന്റെയും (ദുർഗ്ഗ/ലക്ഷ്മി ) വിദ്യയുടെയും (സരസ്വതി) പ്രതീകങ്ങളായി ആരാധിക്കുന്ന ഒരു ശരാശരി ബംഗാളി കുടുംബത്തിൽ നിന്നും വന്ന ഒറോബിന്ദോ സാവിത്രിയുടെ കഥ തന്റെ തത്വശാസ്ത്രത്തിന്റെ പ്രതീകമായി തിരഞ്ഞെടുത്തതിൽ അതിശയോക്തികളൊന്നുമില്ല. സാവിത്രി ആദ്യം കൈയിലെടുക്കുന്നത് ഇംഗ്ലീഷ് അത്ര വശമില്ലാത്തൊരു കാലത്താണ്. എങ്കിലും കൈയ്യിലൊതുങ്ങാത്ത പുസ്തകം എന്നും എന്റെകൂടെ എന്നുമുണ്ടായിരുന്നു. പിന്നീട് കുറെ കാലങ്ങൾക്കുശേഷം പലവുരു വായിച്ചതിനുശേഷമാണ് കുറച്ചെങ്കിലും മനസ്സിലാക്കാനായത്. അതിലെ ഓരോ വരികളും അർത്ഥവത്തായിരിക്കുന്നതിനോടൊപ്പം അനുവാചകന് ഭാവനാത്മകമായി വ്യഖ്യാനിക്കാനുള്ള അവസരവുമായിരിക്കണം എന്ന ഓറോബിന്ദോയുടെ നിർകർഷതയാണ് സാവിത്രിയെ വളരെ ബുദ്ധിമുട്ടുള്ളൊരു കവിതയാക്കി മാറ്റുന്നത്. സാവിത്രിയെ പിന്നീടൊരിക്കലേക്കു മാറ്റിവെച്ചു മനസ്സ് വീണ്ടും ഭാരതമാതവിലേക്കെത്തി.
ലോകത്തെല്ലാസംസ്കാരത്തിലെയും പോലെ സ്ത്രീയെ ആരാധിക്കുന്ന ഗോത്രങ്ങളും, മതങ്ങളും, ജാതികളും ഉൾപ്പെട്ടൊരു സംസ്കാരമാണ് ഇന്ത്യയുടേയും. ഈ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ മുപ്പതുവര്ഷമായി സ്ത്രീകൾ പൊതുസ്ഥലങ്ങളും പൊതുബോധവും നിറഞ്ഞു നിൽക്കുന്ന നിയോ ലിബറൽ ലോകത്തിൽ പൊതു സ്ഥലങ്ങളിലെ സ്ത്രീ സ്വാധീനവും സാന്നിധ്യവും എങ്ങിനെ നേരിടണം അല്ലെങ്കിൽ അംഗീകരിക്കണം എന്നറിയാത്തതിന്റെ പുരുഷസമൂഹത്തിന്റെയും, പുരുഷാധിപത്യത്തിന്റെയും പെരുമാറ്റ ദൂഷ്യങ്ങളും കുറ്റകൃത്യങ്ങളും ഒരു മാറ്റം വന്നുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ താൽക്കാലിക പരിണാമ ചെയ്തികളും അവയുടെ നിയമവശങ്ങളുമായി മാറ്റിവെച്ചാൽ, പല പേരിൽ, അമ്മയായും, മാരിയായും, പ്രേതമായും, യക്ഷിയായും, സീതയായും, പാഞ്ചാലിയായും, ഗംഗയായും, യമുനയായും, ദുർഗ്ഗയായും ലക്ഷ്മിയായും, സരസ്വതിയായും, പദ്മാവതിയായും, അംബികയായും, താരയായും, മാരിച്ചിയായും, പ്രജ്ഞാപരമിതയായും, ഗാർഗ്ഗിയായും, റാണിമാരായും അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളായും, ദേവതകളായും, കഥാപാത്രങ്ങളായും, പ്രേമികകളായും, തത്വചിന്തകരായും, മാതാവായും , പത്നിയായും, ധീര ശൂരരായും സ്ത്രീകൾക്ക് അപ്രമാദിത്യമുള്ളൊരു സംസ്കാരമാണ് ഇന്ത്യയിലിൽ എല്ലാമത സംസ്കാരങ്ങളിലും ഉള്ളത്. ഹിന്ദു മതത്തിൽ പുരുഷകേന്ദ്രികൃത ദൈവശാഖകളായ ശൈവർക്കറും വൈഷ്‌ണവർക്കും പോലെ തന്നെ ഔന്നിദ്യമുള്ളതാണ് സ്ത്രീ കേന്ദ്രികൃതമായ ശാക്തേയ ശാഖ.
അതുകൊണ്ടുതന്നെയാകണം ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ അതി ഭീകരമായ ബംഗാൾ ക്ഷാമകാലത്തെ അടിസ്ഥാനമാക്കി ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ വിപ്ലവകഥയിൽ രാജ്യം മാതാവായി അവതരിപ്പിക്കപ്പെടുന്നത്. ആദ്യമായി ശക്തിയുടെയും (കാളി) സമ്പത്തിന്റെയും (ദുർഗ്ഗ/ലക്ഷ്മി ) വിദ്യയുടെയും (സരസ്വതി) പ്രതീകമായി ഭാരതത്തെ അമ്മയായി അവതരിപ്പിക്കപ്പെടുന്നത് ആനന്ദമഠം എന്ന ഈ നോവലിൽ ആണ്. പിന്നീട് അതെന്നെന്നേക്കുമായി ഇന്ത്യ ചരിത്രത്തിൽ രാജ്യത്തെ അമ്മയായി കാണുന്നതിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. വന്ദേ മാതരം ഒരു യുദ്ധ കാഹളത്തിനപ്പുറത്തു ഒരു രാജ്യത്തിന്റെ അഭിമാന ഗർജ്ജനമാകുന്നതും അതോടെയാണ്.
പിന്നീട് കാളിയിൽ നിന്നും ദുർഗ്ഗയിലേക്ക് പരിണാമം നേടിയപോലെ, ആനന്ദമഠത്തിലെ പ്രചണ്ഡ മാതാവ് അബനീന്ദ്രനാഥ ടാഗോറിന്റെ സാത്വീകതയുടെ പ്രമാണമായ വിദ്യയുടെയും, ധനത്തിന്റെയും, ധാർമീകതയുടെയും, ഉത്തരവാദിത്വ ബോധത്തിന്റെയും പ്രതീകമായ ഹിന്ദു ദൈവീകതയുള്ള ഭാരതമാതാവാവുകയാണ് ചെയ്യുന്നത്. പിന്നീടുള്ള എല്ലാ സ്വാതന്ത്രസമര വേദികളിലും ഭാരത് മാതാ കി ജയ് എന്ന ജയാ കാഹള വിളി അനിവാര്യതയാവുകയായിരുന്നു. കൂടാതെ ഭാരതമാതാവ് എന്ന ചിഹ്നവും ചിന്തയും സാവിത്രി പോലുള്ള തത്വചിന്തയാധിഷ്ഠിതമായ പുസ്തകങ്ങൾക്ക് പ്രേരണതയായതു കൂടാതെ, കച്ചവട സാധ്യതകൾ എന്ന് വേണ്ട സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും എത്തിച്ചേർന്നൊരു ആശയമായി മാറുകയാണുണ്ടായത്.
1936ൽ വാരണാസിയിൽ ഗാന്ധിജി ഉദ്ഘാടനം ചെയ്ത ഒരമ്പലം പോലുമുണ്ട് ഭാരതമാതാവിന്. അന്ന് ക്രാന്തദർശിയായ ഗാന്ധിജി "ഭാരതമാതാവ് ഒരു വംശീയ വെറിയുടെ ആമുഖമാകരുത്" എന്ന് ചൂണ്ടി കാണിച്ചത് പോലെ, പിന്നീട് സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഭാരതമാതാവിനെ തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷികളായ ഹിന്ദുത്വ കൈയേറി സ്വന്തമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നിയോ ലിബറലായ നെഹ്രുവിയൻ കോൺഗ്രെസ്സുകാർ അത് വിട്ടുകൊടുക്കുകയും, ലോകസാർവത്രീകതയിൽ വിശ്വസിച്ച കമ്മ്യൂണിസ്റ്റ്കാർ അതിനെ തിരസ്കരിക്കുകയും ചെയ്തതോടെ, ആനന്ദമഠത്തിനൽ തുടങ്ങിയ ഭാരതമാതാവ് ഹിന്ദുത്വയുടെ പ്രതീകമായി ഒടുങ്ങി.
എങ്കിലും ഭാരതമാതാവ് ജനങ്ങളുടെ മനസ്സിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ ആശയങ്ങളുടെയോ കുത്തകകളായി ഒരിക്കലും മാറിയില്ല. 'അമ്മ, അവർക്കു അത്തരം സങ്കുചിത ചിന്തകളിലൊതുക്കാവുന്ന ഒരു സങ്കൽപ്പമാകാൻ പറ്റുന്നൊരു കാര്യമല്ല. അതിനാൽ തന്നെ ഗവർണർ വച്ച കാവികൊടിയേന്തിയ ആർഎസ്എസിന്റെ ഭാരതമാതാവും, ഭാരതമാതാവ് ഹിന്ദുത്വയുടെ പ്രതീകമാണെന്നു എന്ന് പറഞ്ഞ മന്ത്രിയും, അവർക്കു സ്വീകാര്യമാകാനിടയില്ല. ഒരു ശരാശരി ഇന്ത്യക്കാരന് ഭാരതമാതാവ് തങ്ങളുടെ മാതാവിനോടൊപ്പം മനസ്സിൽ കരുതുന്ന മാതൃ രാജ്യത്തിന്റെ പ്രതീകം മാത്രമാണ്. അതിൽ യുക്തിക്കൊന്നും യാതൊരു പ്രസക്തിയുമില്ല. അമ്മയെന്ന വൈകാരികത മാത്രമാണ് അവിടെ പ്രധാനം . ഓറോബിന്ദോ തന്റെ തത്വശാസ്ത്ര ചിന്തകളുടെ സ്വാംശീകരണത്തിനായി സാവിത്രിയെ തിരഞ്ഞെടുത്തപോലെ
No comments:
Post a Comment